അക്ഷരശ്ലോകം
  • ponnilavponnilav January 2012 +1 -1

    ദാ പിടിച്ചോ അടുത്തത്


    മുമ്പേ താന്‍ ഗുരുദക്ഷിണയ്ക്കു ഗുരുവോടന്വേഷണം ചെയ്ത പോ -
    തംഭോധൌ സാഹസാ മരിച്ച മകനെക്കാണ്‍മാന്‍ കൊതിച്ചീടിനാന്‍
    ഗാംഭീര്യത്തോട് പാഞ്ചജന്യനിനദം കേട്ടന്തകന്‍ സംഭ്രമി -
    ച്ചമ്പോടേകിന ബാലനെ ഗുരുവിനായ്ക്കാണിച്ച നീ പാഹിമാം

    പൂന്താനം
    ഭാഷാകര്‍ണാമൃതം

  • ponnilavponnilav January 2012 +1 -1

    വിദൂഷകനെ പേടിച്ചു ഒളിച്ചിരിക്കുന്നവരുടെ അടിയന്തിര ശ്രദ്ധക്ക് ,
    പേടിച്ചു ഒളിച്ചോടി ഇതിന്റെ അടിയന്തിരം നടത്താനാണ് പരിപാടിയെങ്കില്‍
    നിങ്ങളെ പേടിത്തൊണ്ടന്മാരായ തോറ്റോടികളായി കണക്കാക്കി
    ഞാന്‍ അടുത്ത ശ്ലോകം ഇടും പറഞ്ഞേക്കാം
    :-))

  • srjenishsrjenish January 2012 +1 -1

    :-))

  • mujinedmujined January 2012 +1 -1

    നിളച്ചേച്ചി, പേടിച്ചോടിയയാള്‍ ചിരിക്കുന്നുണ്ട്, സമയക്കുറവാണ് കാരണം.
    ദാ പിടിച്ചോ,


    ഗ്രഹിക്കേണം നീയിദ്ദുരിതനിരയാം ഗ്രാഹമതിനാല്‍
    ഗ്രഹിക്കപ്പെട്ടീടുന്നടിയനെ യമധ്വംസന! വിഭോ!
    ഗ്രഹിക്കും മൂവര്‍ക്കും ഗതികളരുളും കല്‍പ്പകതരോ!
    ഗ്രഹിക്കേണം വേഗാലഗതി പറയും സങ്കടമഹോ.

    കവി : കുമാരനാശാന്‍
    കൃതി : അനുഗ്രഹപരമദശകം

  • ponnilavponnilav January 2012 +1 -1

    ഗംഗേച യമുനേ ചൈവ
    ഗോദാവരി സരസ്വതി
    നര്മ്മദേ സിന്ധു കാവേരി
    ജലേസ്മിന് സന്നിധിം കുരു.

  • VIDOOSHAKANVIDOOSHAKAN January 2012 +1 -1

    നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
    നരകവാരിധി നടുവില്‍ ഞാന്‍
    നരകത്തില്‍നിന്നെന്നെകരകേറ്റീടണേ
    തിരുവൈക്കംവാഴും ശിവശംഭോ

  • mujinedmujined January 2012 +1 -1

    നാട്ടില്‍ത്തല്ലു, വഴ, ക്കഴുക്കു, ഭരണിപ്പാട്ടും, മനം നൊന്തു തന്‍
    വീട്ടില്‍ക്കൂട്ടിനിരിപ്പവള്‍ക്കു ഹൃദയത്തീ, യെന്നതും മാത്രമോ
    നോട്ടിന്‍ പോ, ക്കഭിമാനനഷ്ട, മിവയും സൃഷ്ടിക്കുമാ മദ്യപ-
    ക്കൂട്ടം മന്നില്‍ മറഞ്ഞുപോകിലിവിടം സ്വര്‍ല്ലോകമാകില്ലയോ?

  • ponnilavponnilav January 2012 +1 -1

    നാല്‍ക്കാലികള്‍ മേയുന്ന നാട്ടുവഴിയോരവും
    പൊന്നുവിളയുന്ന വയല്‍ -മര്‍മരവും ഭംഗിയും
    ഓര്‍മയില്‍ ഒന്നുതെളിഞ്ഞു മങ്ങിമായുമ്പോള്‍
    മുന്നിലിരുട്ട് പാതാളചിത്രം വരച്ചുകാണിക്കുന്നു.

  • mujinedmujined January 2012 +1 -1

    ഒരു വേള പഴക്കമേറിയാ-
    ലിരുളും മെല്ലെ വെളിച്ചമായ്‌ വരാം
    ശരിയായ്‌ മധുരിച്ചിടാം സ്വയം
    പരിശീലിപ്പൊരു കയ്പുതാനുമേ.

  • ponnilavponnilav January 2012 +1 -1

    ശാന്താകാരം ഭുജകശയനം പത്മനാഭം സുരേശം
    വിശ്വാധാരം ഗഗനസദൃശം മേഘവർണ്ണം ശുഭാംഗം
    ലക്ഷ്മീകാന്തം കമലനയനം യോഗിഭിർധ്യാനഗമ്യം
    വന്ദേ വിഷ്ണും ഭവഭയഹരം സർവ്വലോകൈകനാഥം

  • mujinedmujined January 2012 +1 -1

    ലക്ഷണാ പരവശീകൃതചിത്താ-
    നാവിദന്‍ ക്ഷിതിഭൃതോധ്വനി വൃത്തം
    ഹന്ത! തേ ബുബുധിരേ ന കഥം വാ
    സ്വാഭിലാഷവിഷയാനുപപത്തിം?

  • ponnilavponnilav January 2012 +1 -1

    ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര
    ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ
    ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
    യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ?

    കുമാരനാശാന്
    =D> =D> =D> =D>

  • ponnilavponnilav January 2012 +1 -1

    എന്താണ് ആരും കുമാരനാശാന് ഒരു മറുപടി കൊടുക്കാത്തത് ?

  • mujinedmujined January 2012 +1 -1

    ശ്രീ കാളുമിപ്പല നിറം കളമിട്ടതെങ്കില്‍
    ഭാകാരമാകെയരി വാരിയെറിഞ്ഞതെങ്കില്‍
    രാകാളികോമരമൊഴിഞ്ഞ മൃഗാങ്കനെങ്കില്‍
    ആകാശമല്ലിതൊരു തുള്ളിയൊഴിഞ്ഞ കാവാം.

    കവി : മാപ്രാണം നാരയണപ്പിഷാരടി

  • ponnilavponnilav February 2012 +1 -1

    രീതികളെല്ലാം നീതിയില്‍ നല്‍കും
    മംഗള രൂപേ ചെതസ്സിങ്കല്‍
    ജാതകുതുകം നടമാടീടിന
    മാതംഗീ ജയ ഭഗവതി ജയ ജയ

  • mujinedmujined February 2012 +1 -1

    ജാതിത്തത്തിന്നു രാജന്‍, ദ്രുതകവിതയതില്‍ ക്കുഞ്ഞഭൂജാനി, ഭാഷാ-
    രീതിക്കൊക്കും പഴക്കത്തിനു നടുവ, മിടയ്ക്കച്യുതന്‍ മെച്ചമോടേ
    ജാതപ്രാസം തകര്‍ക്കും, ശുചിമണി രചനാഭംഗിയില്‍ പൊങ്ങിനില്‍ക്കും,
    ചേതോമോദം പരക്കെത്തരുവതിനൊരുവന്‍ കൊച്ചു കൊച്ചുണ്ണി ഭൂപന്‍

  • menonjalajamenonjalaja February 2012 +1 -1

    ജില്ലാദ്ധ്യക്ഷന്റെ ചോദ്യം -- "ജനകനൃപതി തന്‍ വില്ലെടുത്താരൊടിച്ചാന്‍?";
    "അല്ലേ ഞാനല്ല" -- വിദ്യാര്‍ത്ഥികളതിഭയമോടുത്തരം ചൊല്ലിയേവം
    തെല്ലും കൂസാതെയദ്ധ്യാപകനതിവിനയത്തോടെ "യെന്‍ ക്ലാസിലാരും
    വില്ലല്ലീച്ചൂരല്‍ പോലും തൊടുവതിനു തുനിഞ്ഞീടുകി"ല്ലെന്നുരച്ചാന്‍

    കവിയുടെയും കവിയുടെയും പേര് ഇ സദസ്സില്‍ എഴുതിയിട്ടില്ല.


  • mujinedmujined February 2012 +1 -1

    താരാഹാരമലങ്കരിച്ചു, തിമിരപ്പൂഞ്ചായല്‍ പിന്നോക്കമി-
    ട്ടാ രാകേന്ദുമുഖത്തില്‍ നിന്നു കിരണസ്മേരം ചൊരിഞ്ഞങ്ങനെ
    ആരോമല്‍ കനകാബ്ജകോരകകുചം തുള്ളിച്ചൊരാമോദമോ-
    ടാരാലംഗനയെന്ന പോലെ നിശയും വന്നാളതന്നാളഹോ

  • menonjalajamenonjalaja February 2012 +1 -1

    ആ രാത്രി ചോരാറായ് വാസരശ്രീയോടു
    സൂരജ് വിണ്ണാറോടെന്നപോലെ.

    തൂമയിൽ തൻവസു തൂകാറായ് മേൽക്കുമേൽ
    ധാമനിധിയായായ ദേവൻ വീണ്ടും.

    കര്‍ണ്ണഭൂഷണം----ഉള്ളൂര്‍

  • mujinedmujined February 2012 +1 -1

    തിരുവുള്ളമിങ്ങു കുറവില്ല നമ്മിലെ-
    ന്നൊരു ഭള്ളുകൊണ്ടു ഞെളിയായൊരിക്കലും,
    പരസൃഷ്ടരന്ധ്രമതു നോക്കി നില്‍ക്കണം
    നരപാലകന്നു ചെവി കണ്ണു നിര്‍ണയം.

    കവി : ഇരയിമ്മന്‍ തമ്പി
    കൃതി : രാജസേവാക്രമം

  • menonjalajamenonjalaja February 2012 +1 -1

    പാമ്പുണ്ടൊന്നു തലയ്ക്കു ചുറ്റിയിയലുന്നമ്പോടു കണ്ഠത്തിലും
    പാമ്പാണുള്ളതു, കൈയ്ക്കുമുണ്ടു വളയായ്‌ തോളോളമപ്പാമ്പുകള്‍
    അമ്പാ! പാമ്പുകള്‍തന്നെ നിന്നരയിലും കാല്‍ക്കും, സമസ്താംഗവും
    പാമ്പേ പാമ്പുമയം! തദാഭരണനാം പാമ്പാട്ടി മാം പാലയ.

    ശീവൊള്ളി

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    അല്ലേ! ഭാരതസൂര്യ! ദുര്‍വിധിബലത്താല്‍ നിന്നെയും ഹന്ത നിന്‍
    ചൊല്ലേറും പ്രജയേയുമുന്നതതരുക്കൂട്ടത്തെയും നിത്യവും
    ഫുല്ലേന്ദീവരകാന്തി പൂണ്ട ഗഗനത്തില്‍പ്പൂത്തിണങ്ങുന്നതാം
    നല്ലോരാക്കുസുമോല്‍ക്കരത്തെയുമിതാ കൈവിട്ടു പോകുന്നു ഞാന്‍

  • mujinedmujined February 2012 +1 -1

    ഫലഭരേണ തരുക്കള്‍ നമിച്ചിടും,
    ജലഭരേണ ഘനങ്ങളുമങ്ങനെ,
    അലഘുസംപദി സജ്ജനവും തഥാ
    വിലസിടുന്നു - ഗുണം ഗുണികള്‍ക്കിതു്‌.

    കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍

  • menonjalajamenonjalaja February 2012 +1 -1

    "അണ്ണാക്കില്‍ തങ്ങി വെണ്ണക്കഷണ,മതലിവാന്‍ തെല്ലു പാ"ലെന്നു കള്ള--
    ക്കണ്ണീരോടും യശോദയ്ക്കുടയൊരുടുതുകില്‍ത്തുമ്പു തൂങ്ങിപ്പിടിച്ചു്‌
    തിണ്ണം ശാഠ്യം പിടിക്കും കപടമനുജനാം കണ്ണനുണ്ണിക്കെഴും തൃ--
    ക്കണ്ണിന്‍ കാരുണ്യപൂരം കവിത പൊഴിയുമെന്‍ നാക്കു നന്നാക്കിടട്ടെ!

    കവി : ശീവൊള്ളി

  • mujinedmujined February 2012 +1 -1

    തൃക്കയ്യില്‍ കബളാന്നവും, വിരല്‍കളില്‍
    സാരോപദംശങ്ങളും,
    പോത്തും,കൊമ്പുമുദാരപത്രവുമിടംകക്ഷേ,വഹന്‍ കൌതുകാല്‍
    വസ്ത്രാന്തേ മടിയില്‍ദ്ധരിച്ചു മുരളീം ഗോപാലരും താനുമായ്‌
    സ്വര്‍ഗ്ഗത്തുള്ളവര്‍ നോക്കിനില്‍ക്കെ യജനാദ്ധ്യക്ഷന്‍ ഭുജിച്ചീടിനാന്‍.

    പൂന്താനം

  • menonjalajamenonjalaja February 2012 +1 -1


    വിധി വരച്ചതു മാറി വരാൻ പണി
    പ്രതിവിധിക്കുമകറ്റരുതായത്
    ഇതി പറഞ്ഞു വരുന്നു മഹാജനം
    മതിയിലൊന്നടിയന്നറിയാവതോ?

    ശിവശതകം--- ശ്രീനാരായണഗുരു

  • mujinedmujined February 2012 +1 -1

    ഈയാശങ്ക നിനക്കു യം പ്രതി ജനം ഭീയാലധീരീകൃതേ
    പ്രേയാനാശ പെരുത്തു നിങ്കല്‍ മരുവുന്നോയാളിവാഹാന്തികേ
    ആയാസിപ്പവനബ്ധിനന്ദിനി വശത്തായാലുമില്ലേലുമാം
    ശ്രീയാലീപ്സിതനായവന്‍ കഥമഹോ! ഭൂയാദുരപസ്തയാ.

    കവി : കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ - ശാകുന്തളം തര്‍ജ്ജമ

  • menonjalajamenonjalaja February 2012 +1 -1

    ആഗതർക്കു വിഹഗസ്വരങ്ങളാൽ
    സ്വാഗതം പറയുമാ സരോജിനി
    യോഗിയേ വശഗനാക്കി-രമ്യഭൂ-
    ഭാഗഭംഗികൾ ഹരിക്കുമാരെയും.
    നളിനി--കുമാരനാശാന്‍

  • mujinedmujined February 2012 +1 -1

    യുധിഷ്ഠിരമഖത്തിലാ മഗധഭൂപനോടേറ്റിടാ-
    മുപസ്ഥിതകൃതിദ്വയം ശ്രമമതെണ്ണിയേകത്രഗം
    പ്രിയപ്രമുഖനുദ്ധവന്‍ മൊഴിയിതോതവേ താങ്കളും
    പൃഥാത്മജപുരിക്കുതാന്‍ ഗതിതുടര്‍ന്നു ബന്ധുക്കളും.

    കവി : ടി.വി.പരമേശ്വരന്‍ - നാരായണീയം തര്‍ജ്ജമ

  • ponnilavponnilav February 2012 +1 -1

    പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
    ലീലാതപത്തില്‍ വിളയാടിയുമാടലെന്യേ
    നീ ലീലപൂണ്ടിളയമൊട്ടുകളോടു ചേര്‍ന്നു
    ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍നാളില്‍

    (വീണ പൂവ് : ആശാന്‍ )

  • mujinedmujined February 2012 +1 -1

    നിലാവെന് കണ്ണിന്നു നീ താന്, മമ
    തനുവിനു നീ നല്ല പീയൂഷമാ,
    ണെന്
    ജീവന് നീ താന്, ദ്വിതീയം മമ ഹൃദയമതാകുന്നു നീ
    സുന്ദരാംഗി!"
    ഏവം നീയിഷ്ടവാക്യം പലതുമനുസരിച്ചോതിയൊന്നിച്ചു വാണ-
    പ്പാവത്തെത്തന്നെ - കഷ്ടം! ശിവ ശിവ! ഇനി ഞാനെന്തിനോതുന്നു
    ശേഷം?

    ചാത്തുക്കുട്ടി മന്നാടിയാര്‍ / ഭവഭൂതി
    കൃതി : ഉത്തരരാമ ചരിതം തര്‍ജ്ജമ

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    ഈ ശ്ലോകം എങ്ങനെ നാലുവരിയാക്കും :-((

  • mujinedmujined February 2012 +1 -1

    നിലാവെന് കണ്ണിന്നു നീ താന്, മമ തനുവിനു നീ നല്ല പീയൂഷമാ, ണെന്
    ജീവന് നീ താന്, ദ്വിതീയം മമ ഹൃദയമതാകുന്നു നീ സുന്ദരാംഗി!"
    ഏവം നീയിഷ്ടവാക്യം പലതുമനുസരിച്ചോതിയൊന്നിച്ചു വാണ- പ്പാവത്തെത്തന്നെ -
    കഷ്ടം! ശിവ ശിവ! ഇനി ഞാനെന്തിനോതുന്നു ശേഷം?

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    ഏതായാലുമെനിക്കു വേണമിനിയും ഗാനങ്ങളാരമ്യമായ്
    പാടാന്‍ പറ്റിയരാഗമൊക്കെ ലയമായ് ചേരട്ടെയീമട്ടിലായ്
    ആതങ്കം കളയാനെനിക്കു മധുരം ഗാനങ്ങള്‍ താനാശ്രയം
    കൂടേ വന്നിടു പാടുവാന്‍ മദഭരം നിന്‍ വാണിയെന്നോമലേ.

  • mujinedmujined February 2012 +1 -1

    ആ, രക്ഷീണതപസ്യയാ, ലഖിലലോകാധീശദത്തം കലാ-
    സാരം ചിപ്പിയില്‍ മുത്തുപോ, ലസുലഭാനന്ദാഭമാക്കുന്നുവോ,
    ആരാല്‍ കേരളനാടു മന്നിലഭിമാനാഗാരമാകുന്നുവോ,
    ആ രാഗാങ്കണരാജപൂജിതമഹാഗന്ധര്‍വ്വ, തേ സ്വാഗതം!

  • ponnilavponnilav February 2012 +1 -1

    ആസ്താം താവദീയം പ്രസൂതിസമയെ ദുര്‍വ്വാരശൂലവ്യഥാനൈരുച്യം
    തനുശോഷണം മലമയീ ശയ്യാച സാംവത്സരീ
    ഏകസ്യാപി ന ഗര്‍ഭഭാരഭരണക്ലേശസ്യയസ്യാക്ഷമോ
    ദാതും നിസ്തൃതിമുന്നതോപി തനയസ്തസ്യൈ ജനന്യൈ നമഃ

  • mujinedmujined February 2012 +1 -1

    ഏവം തത്ത്വങ്ങളോര്‍ത്താല്‍ കദനമൊഴിയുവാന്‍ ന്യായമുണ്ടെങ്കിലും
    ഞാന്‍ ഭൂവില്‍പ്പെട്ടീ പ്രപഞ്ചസ്ഥിതിയിലിഹ വസിക്കുന്നൊരാളാകമൂലം
    താവും താപം ഹൃദന്തേ ദഹനസദൃശമാം ദു:ഖമുണ്ടാക്കിടുന്നു-
    ണ്ടാവൂ, ഞാനെന്തു ചെയ്വൂ? സഹനപടുതെയില്ലാതെ വല്ലാതെയായേന്‍.

  • ponnilavponnilav February 2012 +1 -1

    താരില്‍ത്തന്വീകടാക്ഷാഞ്ചലമധുപകുലാരാമ! രാമാജനാനാം
    നീരില്‍ത്താര്‍ബാണ! വൈരാകരനികരതമോമണ്ഡലീചണ്ഡഭാനോ!
    നേരെത്താതോരു നീയാം തൊടുകുറി കളകായ്കെന്നുമേഷാ കുളിക്കും
    നേരത്തിന്നിപ്പുറം വിക്രമനൃവര! ധരാ ഹന്ത! കല്‍പാന്തതോയേ.

  • menonjalajamenonjalaja February 2012 +1 -1

    നല്ല ഹൈമവതഭൂവിൽ, -ഏറെയായ്
    കൊല്ലം - അങ്ങൊരു വിഭാതവേളയിൽ,
    ഉല്ലസിച്ചു യുവയോഗി യേകനുൽ
    ഫുല്ല ബാലരവിപോലെ കാന്തിമാൻ.

    നളിനി--കുമാരനാശാന്‍

  • mujinedmujined February 2012 +1 -1

    ഉലകങ്ങളെയുള്ളിലൊതുക്കിയ നിന്‍
    വലുതായൊരു മെയ്യല ചേര്‍ത്തു തുലോം
    ഒലി പൂണ്ടൊരുനൂറു ധനുസ്സകലം
    ജലമഗ്നമതായ്‌ കര രണ്ടുമഹോ!

    കവി : സി. വി. വാസുദേവ ഭട്ടതിരി/മേല്‍പ്പത്തൂര്‍
    കൃതി : നാരായണീയം തര്‍ജ്ജമ (55:3)

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    ഒട്ടാണ്ടെന്നച്ഛനത്യാദരമൊടു തവ തൃക്കോവിലില്‍ ശാന്തി ചെയ്തൂ
    മുട്ടാതെന്നമ്മ ഭക്ത്യാ തൊഴുതു നടയില്‍നിന്നങ്ങയെത്തിങ്ങള്‍ തോറും
    കിട്ടാന്‍ പാടില്ലയോ തത്കൃതസുകൃതമിവന്നല്‍പവും? ഭ്രഷ്ടനാക്ക-
    പ്പെട്ടാലും പുത്രനില്ലേ പിതൃജനമുതലില്‍ പിന്തുടര്‍ച്ചാവകാശം?

    കവി : പ്രേംജി
    കൃതി : നാല്‍ക്കാലികള്‍

  • mujinedmujined February 2012 +1 -1

    കിടക്കുന്ന നായയ്ക്കടുത്തൂടെയൊടി-
    ക്കടക്കൊല്ല ചാടിപ്പിടിക്കും കടിക്കും
    പിടിക്കാന്‍ വരുന്നോരു നായെക്കുടയ്ക്ക-
    ങ്ങടിക്കൊല്ല ചുമ്മാ കുടക്കാലൊടിക്കും.

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    കൊത്തിക്കൊത്തി രസിച്ചുകൊള്‍ക, മതിയാകട്ടേ നിന, ക്കാര്‍ദ്രമെന്‍
    ഹൃത്തില്‍ കുത്തിയടിച്ചിറക്കുക കൊടുംകൊ, ക്കെന്തുതാനാകിലും;
    മറ്റില്ലാ മമവാഞ്ഛ, യെന്നില്‍ നിലനിന്നാവൂ, തിരിച്ചീ മരം-
    കൊത്തിക്കും തണലേ കൊടുത്തരുളുവാന്‍ പറ്റും കരു, ത്തീശ്വരാ...

  • mujinedmujined February 2012 +1 -1

    മണ്ണും പെണ്ണും കൊതിക്കും, കവിതയുടെ വളപ്പിന്റെ വേലിക്കല്‍ നിന്ന-
    പ്പെണ്ണിന്‍ നീലക്കടക്കണ്മുന പതിയുവതിന്നാശയാലെത്തി നോക്കും,
    ഉണ്ണാനുണ്ടെങ്കിലില്ലാത്തൊരു നില നിരുപിച്ചുള്ളുരുക്കും, നൃജന്മം
    കണ്ണാ, ഞാന്‍ പാഴിലാക്കിത്തുലയുവതിനു മുമ്പെന്നെ രക്ഷിക്ക വേഗം!

    കവി : വി. കെ. ജി.
    കൃതി : അവില്‍പ്പൊതി

  • ponnilavponnilav February 2012 +1 -1

    ഉണ്ടായിമാറുമറിവുണ്ടായി മുന്നമിതു കണ്ടാറ്റുമംഗമകവും
    കൊണ്ടായിരം തരമിരുണ്ടാശയം പ്രതി ചുരുണ്ടാ മഹസ്സില്‍ മറയും
    കണ്ടാലുമീ നിലയിലുണ്ടാകയില്ലറിവഖണ്ഡാനുഭൂതിയിലെഴും
    തണ്ടാരില്‍ വീണു മധുവുണ്ടാരമിക്കുമൊരു വണ്ടാണു സൂരി സുകൃതി!

    കവി : ശ്രീനാരായണ ഗുരു
    കൃതി : നവരത്നമഞ്ഞ്ജരി

  • mujinedmujined February 2012 +1 -1

    കാമകേളികളനേകമാര്‍ന്നു രസമേകിയിട്ടവരുമൊത്തുടന്‍
    യാമുനോദകവിഹാരമന്‍പൊടു തുടര്‍ന്നിതേറ്റമഴകോടു നീ.
    പൂമണം വിതറി വീശിടുന്ന കുളിരാര്‍ന്ന തെന്നലിയലുന്നതാ-
    മാ മനോജ്ഞവനഭൂമിയിങ്കല്‍ മധുവാണിമാര്‍ക്കു മദമേറ്റി നീ.

    സി. വി. വാസുദേവഭട്ടതിരി
    കൃതി : നാരായണീയം തര്‍ജ്ജമ (69:10)

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    പരമ! കിമു ബഹൂക്ത്യാ, ത്വത്പദാംഭോജഭക്തിം
    സകലഭയവിനേത്രീം സര്‍വകാമോപനേത്രീം
    വദസി ഖലു ദൃഢം ത്വം, തദ്‌ വിധൂയാമയാന്‍ മേ
    ഗുരുപവനപുരേശ! ത്വയ്യുപാധത്സ്വ ഭക്തിം.

  • aparichithanaparichithan February 2012 +1 -1

    മലയാളത്തിലെ ശ്ളോകങ്ങളൊക്കെ തീർന്നുവോ?

  • suresh_1970suresh_1970 February 2012 +1 -1

    ഇനി ഏതൊക്കെ ഫാഷയിലെ കവിതകള്‍ വരുവോ ആവോ ? മലയാള കവിത പറ്റൂലാന്നും കാവ്യം വേണം ന്നൊക്കെ ആരാണ്ടു പറഞ്ഞാര്‍ന്നു . ഒരൊക്കെ ഏടെ പോയിനി ?

  • mujinedmujined February 2012 +1 -1

    വെണ്ണസ്മേരമുഖീം വറത്തു വരളും വൃന്താകദന്തച്ചദാം
    ചെറ്റോമല്‍മധുരക്കറിസ്തനഭരാമമ്ലോപദംശോദരീം
    കെല്‍പ്പാര്‍ന്നോരെരുമത്തയിര്‍കടിതടാം ചിങ്ങമ്പഴോരുദ്വയീ-
    മേനാം ഭുക്തിവധൂം പിരിഞ്ഞയി സഖേ! ലോകഃ കഥം ജീവതി?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion