അക്ഷരശ്ലോകം
  • srjenishsrjenish December 2011 +1 -1

    ചണ്ടിതന്‍ പടലി നീങ്ങിയാഴുമെന്‍
    കണ്ഠമൊട്ടുപരിതങ്ങി, ആകയാല്‍
    ഇണ്ടലാര്‍ന്നുഴറിയോര്‍ത്തു, താമര-
    ത്തണ്ടില്‍ വാര്‍മുടി കുരുങ്ങിയെന്നു ഞാന്‍.

  • ponnilavponnilav December 2011 +1 -1

    ഇന്ദ്രനീലനിറമൊത്ത മേനിയും
    സുന്ദരോത്തരമുഖാരവിന്ദവും
    കണ്‍കുളിര്‍ക്കെയടിയന്നു നിത്യവും
    കാണ്മതിന്നു വരമേകണേ ഹരേ

  • aparichithanaparichithan December 2011 +1 -1

    കണ്ടു ഞാനിന്നാളയല്‍ പാടത്ത്
    പെരുംകൊഴു കൊണ്ടുഴുമൊരു യന്ത്രം
    ആയതിന്‍ ശബ്ദം ശ്രവിച്ച മൂരികള്‍ കൃഷിക്കാരും
    മൂവായിരം കൊല്ലം, മണ്ണുമുള്ത്തരിപ്പാര്ന്നോ?

  • ponnilavponnilav December 2011 +1 -1

    ആസ്താം താവദീയം പ്രസൂതിസമയെ ദുര്‍വ്വാരശൂലവ്യഥാനൈരുച്യം
    തനുശോഷണം മലമയീ ശയ്യാച സാംവത്സരീ
    ഏകസ്യാപി ന ഗര്‍ഭഭാരഭരണക്ലേശസ്യയസ്യാക്ഷമോ
    ദാതും നിസ്തൃതിമുന്നതോപി തനയസ്തസ്യൈ ജനന്യൈ നമഃ

  • aparichithanaparichithan December 2011 +1 -1

    ഏറെ ചിരിച്ചും തെല്ലിട കരഞ്ഞും കഴിഞ്ഞൊരു നാളുകള്‍,
    ഏറ്റം പ്രിയപ്പെട്ട പൂമരച്ചോട്ടിലെ കൊച്ചുവൃത്താന്തവേളകള്‍
    പകല്‍ക്കിനാവില്‍ നമ്മള്‍ തീര്‍ത്ത പവിഴഗേഹങ്ങള്‍
    പലകുറി പരിഭവം മുഖം ചുവപ്പിച്ച സന്ധ്യകള്‍

  • ponnilavponnilav December 2011 +1 -1



    പുറ്റിന്നുള്‍പ്പാതി ദേഹം മുഴുകി, യൊരരവച്ചട്ട പൂണൂലുമായി-
    ച്ചുറ്റിക്കെട്ടിപ്പിണഞ്ഞുള്ളൊരു പഴയ ലതാമണ്ഡലാനദ്ധകണ്ഠന്‍,
    പറ്റിത്തോളാര്‍ന്നു കൂട്ടില്‍ കുരുവികള്‍ കുടികൊള്ളും ജടാജൂടമോടേ
    കുറ്റിയ്ക്കൊത്തമ്മുനീദ്രന്‍ കതിരവനെതിരായങ്ങു നില്‍ക്കുന്ന ദിക്കില്‍.

  • srjenishsrjenish December 2011 +1 -1

    പത്തു നുറുങ്ങി വീണു തത്ര ശൂലവും
    നക്തഞ്ചരേന്ദ്രനുടെ തുരഗങ്ങളെ-
    ശ്ശസ്ത്രങ്ങൾകൊണ്ടു മുറിച്ചിതു രാഘവൻ
    സാരഥി തേരും തിരിച്ചടിച്ചാർത്തനായ്‌

    ശ്ശ

  • ponnilavponnilav December 2011 +1 -1

    കൂട്ടക്ഷരം കൊണ്ട് തുടങ്ങുന്ന ശ്ലോകമോ ജെനിഷേ ?
    ശ്ശ ചേര്‍ത്ത് തുടങ്ങുന്ന ശ്ലോകം ഇല്ല . ശ കൊണ്ടാവാം അടുത്തത് .

  • ponnilavponnilav December 2011 +1 -1

    ശോകം വേണ്ടത്രയത്രേയെവിടെയുമധുനാ ജീവസന്ധാരണാര്‍ത്ഥം
    വേഗം വായ്ക്കുന്നൊരോട്ടം പുലരിമുതലഹോ സന്ധ്യയാവോളമെന്നും
    സാകം നാലഞ്ചുപേരോടിവിടെയിടപെടാന്‍ മാര്‍ഗ്ഗമില്ലേറെയൊന്നും
    ശ്ലോകം ചൊല്ലാനിരുന്നാല്‍ക്കരുതുകയിനിയും ജീവിതം ജീവിതവ്യം.

  • srjenishsrjenish December 2011 +1 -1

    സുകൃതം ചെയ്തു മേല്‌പോട്ടു പോയവര്‍
    സ്വര്‍ഗ്ഗത്തിങ്കലിരിന്നു സുഖിക്കുന്നു.
    സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോള്‍
    പരിപാകവുമെള്ളോളമില്ലവര്‍

  • ponnilavponnilav December 2011 +1 -1

    സാ കവിതാ, സാ വനിതാ
    യസ്യാഃ ശ്രവണേന ദര്‍ശനേനാപി
    കവിഹൃദയം, യുവ ഹൃദയം
    സരളം തരളം ച സത്വരം ഭവതി

  • srjenishsrjenish December 2011 +1 -1

    കണ്ഠം തുറന്നവന്‍ പാടിത്തുടങ്ങവേ
    കല്ലിനും കണ്ണീരുറന്നുവത്രേ
    ബാലന്‍ യുവാവായ കാലത്തു ചന്തവും
    ശീലഗുണവും മനോബലവും


  • ponnilavponnilav December 2011 +1 -1

    ബാലേന്ദുസ്മിതഭംഗിചേരുമധരം ത്രൈലോക്യരക്ഷാകരം
    ഫാലേന്ദുസ്ഫുടമൂര്‍ദ്ധ്വപുണ്ഡ്രലസിതം നീലാരവിന്ദം മുഖം
    മാലേന്തുന്ന മനസ്സുകള്‍ക്കു കുളിരപ്രാലേയമന്ദാനിലന്‍
    പോലേന്തും പദമാശ്രയിക്ക ധരണീപാലം മുദാമാധവം.

  • srjenishsrjenish December 2011 +1 -1

    “ബ” പറയുമ്പോഴെല്ലാം ഈ ഒരു പദ്യമേയുള്ളോ? :)

  • srjenishsrjenish December 2011 +1 -1

    മാനസം ഭഗവദംഘ്രിപങ്കജ-
    ധ്യാനധാരയിലുറച്ചിടായ്കയാല്‍
    ദീനയായ് ഗതിതടഞ്ഞു, വേനലില്‍
    ശ്യാമയാം തടിനിപോലെ തന്വിയാള്‍.

  • ponnilavponnilav December 2011 +1 -1

    ഇത് മുമ്പ് വന്നില്ലല്ലോ
    വന്നത് ഇത് രണ്ടുമല്ലേ ?

    ബാലശിക്ഷക്കലട്ടുന്നു
    ബാലപുത്രി സരസ്വതി
    അലട്ടു തീര്‍ത്തു വിട്ടേക്കൂ
    കാശ് പിന്നെ തരാമെടോ

    ബുധനാം ഭവാന്റെ സഹധര്‍മ്മിണീപദം
    മുധയെന്നു മന്നിലൊരു മുഗ്ദ്ധയോര്‍ക്കുമോ?
    ക്ഷുധ കൊണ്ടു ചാവുമൊരുവന്റെ വായില്‍ നല്‍
    സുധ വന്നു വീഴിലതു തുപ്പിനില്‍ക്കുമോ?

    എന്റെ കണ്ണിനെന്തു പറ്റിയോ ആവോ ?

  • ponnilavponnilav December 2011 +1 -1

    ദയിതനായിത നാളുകളെന്നുമെ-
    ന്നകമിതാ കമിതാവിനെയോര്‍ക്കവേ
    പെരിയ മാരിയമര്‍ത്തിയ മാറെഴും
    ഘനസമാനസമാധിയിലാണ്ടുപോയ്‌


  • srjenishsrjenish December 2011 +1 -1

    :) :) വന്നതല്ല അല്ലേ.. വെറുതെ ഒരു അമ്പ് അയച്ചു നോക്കിയതാ..

  • srjenishsrjenish December 2011 +1 -1

    പൂമരച്ചോട്ടിലിരുന്നു പൂതം
    പൂവന്‍പഴം‌പോലുള്ളുണ്ണിയുമായ്
    പൂമാല കോര്‍ത്തു രസിയ്ക്കെക്കേട്ടൂ
    പൂരിതദുഃഖമിത്തേങ്ങലുകള്‍.


  • mujinedmujined December 2011 +1 -1

    പൂവല്‍ക്കയ്യുകള്‍ മുന്‍വശത്തു രശനാസ്ഥാനത്തിലര്‍പ്പിച്ചിതാ
    ദേവന്‍ തന്‍ കഴല്‍ മൌലിയാല്‍ മുകരുവാന്‍ കുമ്പിട്ടു നില്‍പ്പാകയാല്‍
    താവത്കഞ്ചുകസംവൃതസ്തനഭരവ്യാനമ്രകമ്രാംഗി തന്‍
    തൂവക്ത്രം ഹഹ! തണ്ടൊടിഞ്ഞ നളിനം പോലേ വിളങ്ങുന്നിതേ.

  • aparichithanaparichithan December 2011 +1 -1

    തമ്പുരാൻ പൈമ്പാലടപ്രഥമൻ ഭുജിക്കട്ടെ;
    കുമ്പിളിൽക്കുറെക്കഞ്ഞി കോരനും കുടിക്കട്ടെ.
    ഓണമാണോണംപോലും ധനദർ ഘോഷിക്കുന്നൂ
    താണവർക്കുയിർ നിൽക്കാനുമിനീർമതിയെന്നോ!

  • menonjalajamenonjalaja December 2011 +1 -1

    ഓമനത്തിങ്കള്‍ക്കിടാവോ
    നല്ല കോമളത്താമരപ്പൂവോ
    പൂവില്‍ നിറഞ്ഞ മധുവോ
    പരിപൂര്‍ണ്ണേന്ദു തന്റെ നിലാവോ
    (ഇരയിമ്മന്‍ തമ്പി)

  • menonjalajamenonjalaja December 2011 +1 -1 (+1 / -0 )

    കവിതയുടെ പേരും കവിയുടെ പേരും കൂടി എഴുതിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ.

  • srjenishsrjenish December 2011 +1 -1

    ചേച്ചീ, ഈ “ന” എവിടുന്നു വന്നു?

  • aparichithanaparichithan December 2011 +1 -1

    >>>ചേച്ചീ, ഈ “ന” എവിടുന്നു വന്നു?

    ഇടയ്ക്ക് അന്താക്ഷരി കളിക്കാൻ പോയിക്കാണും!! :)

  • menonjalajamenonjalaja December 2011 +1 -1

    ന അല്ല പ (ന റ്റൈപ്പിങ് തെറ്റായിരിക്കും)

  • aparichithanaparichithan December 2011 +1 -1

    >>>കവിതയുടെ പേരും കവിയുടെ പേരും കൂടി എഴുതിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ. >>>
    അതു വേണോ ചേച്ചീ?
    ഇപ്പൊൾ ചില ചില്ലറ തരികിടകൾക്ക് സ്കോപ്പുണ്ട്.
    അതില്ലാണ്ടാക്കണോ? :)

  • menonjalajamenonjalaja December 2011 +1 -1

    അറിയാമെങ്കില്‍ കവി--കവിത പേരെഴുതുന്നതു തന്നെ നല്ലത്. ആര്‍ക്കെങ്കിലും മുഴുവന്‍ വായിക്കണമെന്ന് തോന്നിയാലോ? അറിയില്ലെങ്കില്‍ എഴുതാതിരിക്കുകയും ആവാം.

  • aparichithanaparichithan December 2011 +1 -1

    സ്വന്തം കൃതികൾ മതിയോ?

  • menonjalajamenonjalaja December 2011 +1 -1

    ഒ എന്‍ വി, സുഗതകുമാരി, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരുടെ സ്വന്തം കൃതികളാണെങ്കില്‍ ഉത്തമം

  • aparichithanaparichithan December 2011 +1 -1

    അപ്പോ കുമാരനാശാൻ, ഉള്ളൂർ,വള്ളത്തോൾ, വൈലോപ്പിള്ളി,
    ജി, പി, ഇടശ്ശേരി, .........മുതൽ പേരുടെ സ്വ.കൃ. ഒന്നും പോരാന്നാണോ?

  • menonjalajamenonjalaja December 2011 +1 -1

    ‘തുടങ്ങിയവരില്‍’ അവരെല്ലാം പെടുമല്ലോ. പിന്നെ ജീവിച്ചിരിപ്പുള്ളവരാണെങ്കില്‍ അവരുടെ കൃതികള്‍ നമ്മുടെ സ്വന്തമാണെന്ന് പറഞ്ഞാല്‍ ശരിക്കും വിവരമറിയുമല്ലോ. :)

  • suresh_1970suresh_1970 December 2011 +1 -1

    അല്ല ഇതിപ്പൊ അക്ഷരശ്ലോകം ഇങ്ങിനെ ആയോ ? <):)

  • ponnilavponnilav December 2011 +1 -1

    പണ്ട് ഞാനൊരു രാജാവായിരുന്നപ്പോള്‍ ,ലോക-
    മെന്നെയോര്‍ക്കുവാനെന്നും രാജവീഥി തന്‍ വക്കില്‍ ,
    കൂറ്റനാം ശിലകളില്‍ കൊത്തി വയ്പ്പിച്ചേനെന്റെ
    നേട്ടങ്ങള്‍, ബിരുദങ്ങള്‍ , ധര്‍മോപദേശങ്ങളും!

    ഓ .എന്‍ .വി .കുറുപ്പ്
    കൃതി -- ഭൂമിക്ക് ഒരു ചരമഗീതം
    കവിത -രാജാവിന്റെ ദു;ഖം

  • suresh_1970suresh_1970 December 2011 +1 -1

    കൂടിയല്ലാ പിറക്കുന്ന നേരത്തും
    കൂടിയല്ലാ മരിക്കുന്ന നേരത്തും
    മധ്യേയിങ്ങനെ കാണുന്ന നേരത്തു
    മത്സരിക്കുന്നതെന്തിനു നാം വൃഥാ

  • ponnilavponnilav December 2011 +1 -1

    മുറുകെ മുകരുമഭ്രലക്ഷ്മി തന്‍ കാര്‍ -
    കുറുനിര തിങ്ങിയ ഭംഗിയാര്‍ന്ന ശൈലം ;
    നറുമണി ചിതറും വിധം ചിരിക്കും
    ചെറുപുഴ തന്റെ ചേണിയന്ന കൂലം

    കവി - ജി . ശങ്കരക്കുറുപ്പ്
    കൃതി -ഓടക്കുഴല്‍
    കവിത -- മതി!

  • aparichithanaparichithan December 2011 +1 -1

    നമ്മുടെ വിക്രമമല്പമതല്ലൊര-
    ഹമ്മതി ഞാൻ പറകല്ല മുനീന്ദ്ര!
    നമ്മെക്കൊണ്ടു ജഗത്ത്രയവാസികൾ
    ചെമ്മേ കിമപി പറഞ്ഞീടുന്നു

    (കുഞ്ചൻ നമ്പ്യാർ-കാർത്തവീര്യാർജുനവിജയം)

  • mujinedmujined December 2011 +1 -1

    നീരാടും ജട, നീറണിഞ്ഞ തിരുമെയ്‌, നീറുന്ന തൃക്ക, ണ്ണുമാ-
    നീരന്ധ്രപ്രണയാഭിഷിക്തഹൃദയം, നഞ്ഞാണ്ട കണ്ഠസ്ഥലം,
    കാളാഹിച്ചുരുള്‍ കങ്കണം, ശില ഗൃഹം, കാളപ്പുറം തേര്‍ത്തടം,
    കാലാരേ! ചുടലക്കളക്കളരിയാശാനേ! വണങ്ങുന്നു ഞാന്‍!

  • ponnilavponnilav December 2011 +1 -1

    കാര്‍മൂടിയമ്പിളിയെ,രാവു വിടുന്ന വീര്‍പ്പാ-
    ലാമൂല ശാഖമൊരു വേപമിയന്നു വൃക്ഷം
    നീ മൂകയായിവിടെ നില്‍ക്കുവതെന്തു ?രാഗ -
    വ്യാ മൂഢനായിനിവരാ ധൃതധര്‍മബോധന്‍

    കവി - ജി . ശങ്കരക്കുറുപ്പ്
    കൃതി -ഓടക്കുഴല്‍
    കവിത -സ്ത്രീ

  • mujinedmujined December 2011 +1 -1

    നുതിക്കീ നീയോര്‍ത്താല്‍ നിഖിലജഗദീശാ, വിഷയമോ?
    മതിക്കും മാനിപ്പാനരുതു തവ രൂപം ശിവ വിഭോ!
    യതിക്കോ നീയല്ലാതൊരുവനൊരുപറ്റില്ല,പരയാം
    ഗതിക്കോ നിന്‍കാലാണറികിലൊരധിഷ്ഠാനമമലം.

    കവി : കുമാരനാശാന്‍
    കൃതി : അനുഗ്രഹപരമദശകം

  • ponnilavponnilav December 2011 +1 -1

    യുധിഷ്ഠിരമഖത്തിലാ മഗധഭൂപനോടേറ്റിടാ-
    മുപസ്ഥിതകൃതിദ്വയം ശ്രമമതെണ്ണിയേകത്രഗം
    പ്രിയപ്രമുഖനുദ്ധവന്‍ മൊഴിയിതോതവേ താങ്കളും
    പൃഥാത്മജപുരിക്കുതാന്‍ ഗതിതുടര്‍ന്നു ബന്ധുക്കളും.

  • mujinedmujined December 2011 +1 -1

    പ്രാണാധിഭര്‍ത്ത്രി, കരയാ, യ്കരിമുക്തനാനാ-
    ബാണാളി താങ്ങുവതിനീയൊരു നെഞ്ചു പോരും;
    ബാണാത്മജാനയനനീരൊരു തുള്ളി പോലും
    വീണാല്‍ സഹിപ്പതനിരുദ്ധനസാദ്ധ്യമത്രേ!

    കവി : വള്ളത്തോള്‍
    കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

  • aparichithanaparichithan December 2011 +1 -1


    ബദ്ധരാഗമിഹ നീ മൊഴിഞ്ഞൊരാ-
    ശുദ്ധവാണി വനവായുലീനമായ്,
    ശ്രദ്ധയാർന്നതിനെ യാസ്വദിച്ചു ഹാ!
    സിദ്ധസന്തതി സുഖിക്കുമോമലേ!
    (നളിനി-കുമാരനാശാന്‍ )

  • ponnilavponnilav December 2011 +1 -1

    ശ്രീമേവീടുന്ന പൂമൈയുരലോട്‌ കയര്‍ കൊണ്ടമ്മ ബന്ധിച്ച നേരം
    നാമം മറ്റൊന്ന് ദാമോദര ജയ നിതരാമെന്നു വിണ്ണോര്‍ പുകഴ്ന്നാര്‍
    പ്രേമാവേശേന മന്ദം മരുതുകളിലിവിടെ പ്പാഞ്ഞു മംഗല്യമേകി
    ശ്രീമാന്‍ മാര്‍ക്കമ്പുജാക്ഷന്‍ ധനപതി തനയന്മാര്‍ക്കും


    പൂന്താനം
    ഭാഷാകര്‍ണാമൃതം

  • menonjalajamenonjalaja December 2011 +1 -1

    പലപല രമണികള്‍ വന്നൂ, വന്നവര്‍

    പണമെന്നോതി; നടുങ്ങീ ഞാന്‍ !

    പലപല കമനികള്‍ വന്നൂ, വന്നവര്‍

    പദവികള്‍ വാഴ്ത്തീ; നടുങ്ങീ ഞാന്‍ !

    (മനസ്വിനി--ചങ്ങമ്പുഴ)

  • aparichithanaparichithan December 2011 +1 -1

    പട്ടുമെത്തയിൽ നിങ്ങൾക്കുറങ്ങിക്കിടക്കുവാൻ
    പട്ടിണിക്കെരിവെയ്ലിൽച്ചേറിൽ നിൽക്കണം ഞങ്ങൾ!
    വരട്ടെ, വിശപ്പിന്റെ വിപ്ലവക്കൊടുങ്കാറ്റി-
    ലൊരിക്കൽത്തകർന്നുപോം മദിക്കും മേലാളിത്തം.

    ( നവവർഷനാന്ദി_ചങ്ങമ്പുഴ, കൃതി_രക്തപുഷ്പങ്ങൾ)

  • mujinedmujined December 2011 +1 -1

    വളരെയുണ്ടു പരിഗ്രഹമെങ്കിലും
    മമകുലത്തിനു താങ്ങിരുപേര്‍കള്‍ താന്‍
    ഉദധിയാമരഞ്ഞാണെഴുമൂഴിയും
    ഭവതിമാരുടെയിപ്രിയ തോഴിയും

    കവി : വള്ളത്തോള്‍
    കൃതി : ശാകുന്തളം തര്‍ജ്ജമ

  • ponnilavponnilav December 2011 +1 -1

    ഉറ്റോരും മരുമക്കളും തനയരും ചേര്‍ന്നോരു പെറ്റമ്മയും
    കൊറ്റിനേതുമൊരര്‍ഥമെന്നതും തനിക്കില്ലായ്കിലാരും തരാ
    മുറ്റീടുന്ന കൃപാനിധേ,പുലരുവാന്‍ മറ്റില്ലൊരാലംബനം
    മുറ്റും നിന്‍ കൃപയെന്നിയെ മമ മഹാലക്ഷ്മി !വികല്പം വിനാ

    പൂന്താനം -മഹാലക്ഷ്മീസ്തോത്രം

  • menonjalajamenonjalaja December 2011 +1 -1

    മതി നിന്‍ ധ്യാനം , മാറ്റൂ പൂജാ-
    പാത്രം,വസ്ത്രം കീറിമുഷിഞ്ഞതു-
    മതി നീയദ്ദേഹത്തോടു കര്‍മ്മ-
    വ്രതിയായ് ചേരൂ, വേര്‍പ്പൊഴുകട്ടെ

    ഗീതാഞ്ജലി---ടാഗോര്‍
    (വിവര്‍ത്തനം--ജി)

  • ponnilavponnilav December 2011 +1 -1

    മരണം പെട്ടെന്നെത്തി മോചനം നല്‍കുന്നെങ്കില്‍
    പരമാനന്ദം പൂണ്ടു നന്ദി ചൊല്ക നല്ലൂ
    പിടയുന്നതെന്തിനു പിന്‍വലിപ്പതെന്തിന്നീ
    ത്തടവില്‍ സ്വയം പരുങ്ങീടുവാന്‍ മോഹിക്കുന്നോ !

    ജി . ശങ്കരക്കുറുപ്പ്
    ജീവിതം

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion