അക്ഷരശ്ലോകം
  • ponnilavponnilav December 2011 +1 -1

    വിനതയുടെ വിഷാദം തീര്‍ക്കുവാനായ്‌ ക്ഷണം ത-
    ത്തനയനമൃതകുംഭം പണ്ടുപോയ്ക്കൊണ്ടുവന്നു;
    ജനകജനനിമാര്‍തന്‍ ദു:ഖമാറ്റീടുവാനി-
    ത്തനയരയുതലക്ഷം തദ്ഘടം പേറിടുന്നു.

  • aparichithanaparichithan December 2011 +1 -1

    ജയ ജയ കോമള കേരള ധരണീ
    ജയ ജയ മാമക പൂജിത ജനനീ
    ജയ ജയ പാവനഭാരത ഹരിണീ
    ജയ ജയ ധർമ്മ സമന്വയ രമണീ

  • srjenishsrjenish December 2011 +1 -1

    ജ്യാനാത ഘോഷവും കേട്ടതില്ലെ ഭവാൻ?
    നാണം നിനക്കേതുമില്ലയോ മാനസേ?’
    ഇത്ഥമധിക്ഷേപവാക്കുകൾ കേട്ടതി-
    ക്രുദ്ധനായോരു രാത്രീഞ്ചരവീരനും

  • aparichithanaparichithan December 2011 +1 -1

    ഇനിയും മരിക്കാത്ത ഭൂമി!-
    നിന്നാസന്ന മൃതിയില് നിനക്കാത്മ ശാന്തി
    ഇത്‌ നിന്റെ (എന്റെയും) ചരമശുശ്രൂഷയ്‌ക്ക്‌
    ഹൃദയത്തിലിന്നേ കുറിച്ച ഗീതം!

  • srjenishsrjenish December 2011 +1 -1

    ഇത്തിരിയേയുള്ളൂ ഞാന്‍
    എനിക്കു പറയാനിത്തിരിയേ
    വിഷയവുമുള്ളൂ
    അതുപറയാനിത്തിരിയേ
    വാക്കും വേണ്ടൂ.

  • suresh_1970suresh_1970 December 2011 +1 -1

    വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
    വന്ദിപ്പിന്‍ വരേണ്യയെ വന്ദിപ്പിന്‍ വരദയെ
    എത്രയും തപശ്ശക്തി പൂണ്ടാജാമാതാജ്ഞനു
    സത്രാജിത്തിനു പണ്ട് സഹസ്രകരം പോലെ

  • aparichithanaparichithan December 2011 +1 -1

    എന്നിൽനിന്നുമെരിഞ്ഞുയർന്നാളി-
    ച്ചിന്നുമീത്തീപ്പൊരികളേക്കണ്ടോ?
    ചൂടു പോരെന്നോ?-തൊട്ടൊന്നു നോക്കൂ
    പേടിതോന്നുന്നോ?-സംശയം തീർക്കൂ!

  • ponnilavponnilav December 2011 +1 -1

    ചേരുന്നീലാരുമായെന്‍ ശ്രുതി , പിരിമുറുകിപ്പൊട്ടിടുന്നൂ വലിയ്ക്കും-
    തോറും, താളം പിഴയ്ക്കുന്നിതു പലകുറിയും കാലുറപ്പീല നില്‍പ്പില്‍
    മാരാരേ! ചെണ്ടകൊട്ടിക്കരുതിതുവിധമങ്ങെന്നെയും ശിഷ്യനാ(യാ)ക്കീ-
    ട്ടാരാലെന്‍ തെറ്റു തീര്‍ത്താല്‍ ഉലകുമുഴുവനും കേളി കേള്‍പ്പിച്ചിടാം ഞാന്‍!

  • suresh_1970suresh_1970 December 2011 +1 -1

    മനോജവം മാരുത തുല്യ വേഗം
    ജിതേന്ദ്രിയം ബുധ്ഹിമതാം വരിഷ്ടം
    വാതാത്മജം വാനരയൂഥമുഖ്യമ്
    ശ്രീരാമ ദൂതം മനസാ സ്മരാമി

  • menonjalajamenonjalaja December 2011 +1 -1

    വീമ്പോടെ വന്നസുരര്‍ വാലിനു തീ കൊടുത്ത-
    ങ്ങെമ്പാടുമൊക്കെയുടനോടിടുമാ ദശായാം
    വന്‍പോടെ ലങ്കയില്‍ വിനാശമുതിര്‍ത്ത നിന്‍വാല്‍-
    ത്തുമ്പിന്റെ വന്‍പിനിവനമ്പൊടു കുമ്പിടുന്നേന്‍.

  • suresh_1970suresh_1970 December 2011 +1 -1

    വൃത്തിയും കെട്ടു ധൂര്‍ത്തരായെപ്പൊഴും
    അര്‍ത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു!
    അര്‍ത്ഥമെത്ര വളരെയുണ്ടായാലും
    തൃപ്തിയാകാ മനസ്സിന്നൊരു കാലം.

  • ponnilavponnilav December 2011 +1 -1

    അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ
    ഹിമാലയോനാമ നഗാധിരാജഃ
    പൂര്‍വാപരൌ തോയനിധീ വഗാഹ്യ
    സ്ഥിതഃ പൃഥിവ്യാ ഇവ മാനദണ്ഡഃ

  • suresh_1970suresh_1970 December 2011 +1 -1

    പുണ്യകര്‍മ്മങ്ങള്‍ പാപകര്‍മ്മങ്ങളും
    പുണ്യപാപങ്ങള്‍ മിശ്രമാംകര്‍മ്മവും
    മൂന്നുജാതി നിരൂപിച്ചു കാണുമ്പോള്‍
    മൂന്നു കൊണ്ടും തളയ്ക്കുന്നു ജീവനെ.

  • aparichithanaparichithan December 2011 +1 -1

    മലരണിക്കാടുകൾ തിങ്ങിവിങ്ങി,
    മരതകകാന്തിയിൽ മുങ്ങിമുങ്ങി,
    കരളും മിഴിയും കവർന്നുമിന്നി
    കറയറ്റൊരാലസൽ ഗ്രാമഭംഗി

  • menonjalajamenonjalaja December 2011 +1 -1

    കുംഭം കുടിയ്ക്കുന്നിതു വെള്ളമല്‍പം,
    കുംഭോദ്ഭവന്‍ സിന്ധുവിനെക്കുടിച്ചു
    നന്നായ്‌ ജനിച്ചുള്ള സുതന്‍ സ്വവൃത്യാ
    തന്നച്ഛനെക്കാള്‍ കവിയുന്നുവല്ലോ.

  • aparichithanaparichithan December 2011 +1 -1

    നമിക്കിലുയരാം, നടുകിൽത്തിന്നാം, നൽകുകിൽ നേടീടാം
    നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ.
    മനവും മിഴിയും നാവും കരവും മന്നിൽ മാലകലാൻ
    മഹാനുകമ്പാമസൃണിതമാക്കും മാനുഷ്യർ ദേവന്മാർ

  • ponnilavponnilav December 2011 +1 -1

    മര്‍ത്യാകാരേണ ഗോപീവസനനിരകവര്‍ന്നോരു ദൈത്യാരിയെത്തന്‍
    ചിത്തേ ബന്ധിച്ച വഞ്ചീശ്വര! തവ നൃപനീതിക്കു തെറ്റില്ല, പക്ഷേ
    പൊല്‍ത്താര്‍ മാതാവിതാ തന്‍ കണവനെ വിടുവാനാശ്രയിക്കുന്നു ദാസീ-
    വൃത്യാ നിത്യം ഭവാനെ, ക്കനിവവളിലുദിക്കൊല്ല കാരുണ്യരാശേ!

  • menonjalajamenonjalaja December 2011 +1 -1

    പേരറിയാത്തൊരു പെണ്‍കിടാവേ, നിന്റെ
    നേരറിയുന്നു ഞാന്‍, പാടുന്നു,
    കോതമ്പക്കതിരിന്റെ നിറമാണ്!
    പേടിച്ച പേടമാന്‍ മിഴിയാണ്!

  • srjenishsrjenish December 2011 +1 -1

    കൂവി വായുവിലകന്ന താമര-
    പ്പൊവെയാഞ്ഞു തടയുന്ന ഹംസിപോല്‍
    ഏവമുന്മുഖി പുലമ്പിയെത്തിയാ-
    ബ്ഭൂവില്‍ വീണവള്‍ പിടിച്ചു തല്പദം

  • ponnilavponnilav December 2011 +1 -1

    ഏന്തില്ലായുധമെന്ന തന്റെ ശപഥം തെറ്റിച്ചു, ഞാന്‍ ചെയ്തതാ-
    മേന്തിച്ചീടുമതെന്ന സത്യമൃതമാക്കുംമാറു ചക്രായുധം
    ഏന്തി, ബ്ഭൂമികുലുക്കി, മേല്‍പുടവയൂര്‍ന്നെന്‍നേര്‍ക്കു തേര്‍ത്തട്ടില്‍ നി-
    ന്നേന്തിച്ചാടിയണഞ്ഞ പാര്‍ത്ഥസഖനില്‍ പ്രേമം ഭവിക്കാവു മേ

  • srjenishsrjenish December 2011 +1 -1

    ഏതാവത് പുനരര്ത്ഥയേ കുരു കൃപാ-
    മാപത്സു സമ്പത്സു വാ
    ഭൂയാത് ത്വത്പദപത്മയോരവിരതം
    ഭക്തിര് മമാചഞ്ചലാ.

  • ponnilavponnilav December 2011 +1 -1

    ഭീ വിട്ടു കൂന്തല്‍ വല, ചുണ്ടിര, ബാഹു പാശം,
    ഭ്രൂ വി, ല്ലപാംഗവിശിഖം, മുഖചന്ദ്രഹാസം,
    ഈ വിശ്രുതായുധഗണം കലരും വധുക്കള്‍
    ഭാവിപ്പു തത്ര യുവഹൃന്മൃഗയാവിനോദം.

  • srjenishsrjenish December 2011 +1 -1

    ഈവിധം സകല ലോഭനീയമീ-
    ജീവിതം വ്രതവിശീര്‍ണ്ണമാക്കിനാള്‍
    ഭാവുകാംഗി, അഥവാ മനോജ്ഞമാം
    പൂവുതാന്‍ ഭഗവദര്‍ച്ചനാര്‍ഹമാം

  • ponnilavponnilav December 2011 +1 -1

    ഭര്‍ത്തുര്‍മിത്രം പ്രിയമവിധവേ! വിദ്ധി മാമംബുവാഹം
    തത്സന്ദേശൈര്‍ഹൃദയനിഹിതൈരാഗതം ത്വത്സമീപം
    യോ വൃന്ദാനി ത്വരയതി പഥി ശ്രാമ്യതാം പ്രോഷിതാനാം
    മന്ദ്രസ്നിഗ്ദ്ധൈര്‍ ധ്വനിഭിരബലാവേണിമോക്ഷോത്സുകാനി

  • srjenishsrjenish December 2011 +1 -1

    യുദ്ധത്തിനിന്നു ഞാൻ പോരുമിവരോടൂ
    ശക്തിയില്ലായ്കയില്ലിതിനേതുമേ.’
    ഏവം നിയോഗിച്ചനേരം നിശാചരരേവരും
    ചെന്നു ലങ്കാപുരം മേവിനാർ.

  • ponnilavponnilav December 2011 +1 -1

    ഏലസ്സും മണിയും ചിലമ്പു തളയും കോലാഹലത്തോടെയ-
    മ്മേളത്തില്‍ കളിയും ചിരിച്ച മുഖവും തൃക്കൈകളില്‍ താളവും
    കാലിക്കാല്‍പൊടിയും കളായനിറവും കാരുണ്യവായ്പും തഥാ
    ബാലന്‍ കൃഷ്ണനടുത്തുവന്നൊരു ദിനം കണ്ടാവു കണ്‍കൊണ്ടു ഞാന്‍

  • srjenishsrjenish December 2011 +1 -1

    ക്രിസ്തുദേവന്റെ പരിത്യാഗശിലവും സാക്ഷാല്‍
    ക്കൃഷ്ണനാം ഭഗവാന്റെ ധര്‍മ്മരക്ഷോപായവും
    ബുദ്ധന്റെയഹിംസയും, ശങ്കരാചാര്യരുടെ
    ബുദ്ധിശക്തിയും, രന്തിദേവന്റെ ദയാവായ്പും

  • ponnilavponnilav December 2011 +1 -1

    ബാലശിക്ഷക്കലട്ടുന്നു
    ബാലപുത്രി സരസ്വതി
    അലട്ടു തീര്‍ത്തു വിട്ടേക്കൂ
    കാശ് പിന്നെ തരാമെടോ

  • menonjalajamenonjalaja December 2011 +1 -1

    അന്ത്യമാം തന്‍ അഭിലാഷമപ്പോള്‍
    അഞ്ജലി പൂര്‍വ്വം അവള്‍ പറഞ്ഞൂ
    ഭിത്തിയുറക്കാനി പെണ്ണിനേയും
    ചെത്തിയ കല്ലിന്നിടയ്ക്ക് നിര്‍ത്തി

  • srjenishsrjenish December 2011 +1 -1

    ഭക്ത്യാപഠിയ്ക്കിലും ചൊൽകിലും തൽക്ഷണേ
    മുക്തനായീടും മഹാപാതകങ്ങളാൽ
    അർത്ഥാഭിലാഷി ലഭിയ്ക്കും മഹാധനം
    പുത്രാഭിലാഷി സുപുത്രനേയും തഥാ

  • menonjalajamenonjalaja December 2011 +1 -1

    അല്ലലെന്തു കഥയിതു കഷ്ടമേ.
    അല്ലലാലങ്ങു ജാതി മറന്നിതോ.
    നീച നാരി തൻ കൈയ്യാൽ ജലം വാങ്ങി
    യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ

  • srjenishsrjenish December 2011 +1 -1

    നീയിന്നാ മേഘരൂപന്റെ
    ഗോത്രത്തില്‍ ബാക്കിയായവന്‍
    ഏതോ വളകിലുക്കം കേ-
    ട്ടലയും ഭ്രഷ്ടകാമുകന്‍.

  • ponnilavponnilav December 2011 +1 -1

    ഏകഭാവനയൊടേതിനത്തിലും
    ലോകശില്‍പി നിജശില്‍പകൌശലം
    ഹാ! കനിഞ്ഞു വെളിവാക്കിടുന്നു കാണ്‍-
    കാകമാനമഴകാര്‍ന്ന കോഴിയെ.

  • mujinedmujined December 2011 +1 -1

    കാന്തന്‍ കനിഞ്ഞു പറയുന്നൊരു ചാടുവാക്യം
    പൂന്തേന്‍ തൊഴും മൊഴി നിശമ്യ വിദര്‍ഭകന്യാ
    ധ്വാന്തം ത്രപാമയമപാസ്യ നിശേന്ദുനേവ
    സ്വാന്തര്‍മ്മുദാ പുരവരേ സഹ തേന രേമേ.

  • menonjalajamenonjalaja December 2011 +1 -1

    രണ്ടു ശലഭങ്ങള്‍
    പാറിയെത്തുന്നതു
    കണ്ടു ഞാനിന്നു പു-
    ലരിത്തെളിമയില്‍.

  • suresh_1970suresh_1970 December 2011 +1 -1

    കേയൂരാ ന വിഭൂഷയന്തി പുരുഷം ഹാരാ ന ചന്ദ്രോജ്ജ്വലാ
    ന സ്നാനം ന വിലേപനം ന കുസുമം നാലങ്കൃതാ മൂര്ദ്ധജാ
    വാണ്യേകാ സമലങ്കരോതിപുരുഷം യാ സംസ്കൃതാ ധാര്യതേ
    ക്ഷീയന്തേ ഖലു ഭുഷണാനി സതതം വാഗ്ഭൂഷണം ഭുഷണം.

  • aparichithanaparichithan December 2011 +1 -1

    ഏകഭാവനയൊടേതിനത്തിലും
    ലോകശില്‍പി നിജശില്‍പകൌശലം
    ഹാ! കനിഞ്ഞു വെളിവാക്കിടുന്നു കാണ്‍-
    കാകമാനമഴകാര്‍ന്ന കോഴിയെ.

    mujinedmujined 9:16PM Permalink +1 -1

    കാന്തന്‍ കനിഞ്ഞു പറയുന്നൊരു ചാടുവാക്യം
    പൂന്തേന്‍ തൊഴും മൊഴി നിശമ്യ വിദര്‍ഭകന്യാ
    ധ്വാന്തം ത്രപാമയമപാസ്യ നിശേന്ദുനേവ
    സ്വാന്തര്‍മ്മുദാ പുരവരേ സഹ തേന രേമേ.




    ഇടയ്ക്ക് അക്ഷരശ്ലോകം അന്താക്ഷരിയായോ?

  • menonjalajamenonjalaja December 2011 +1 -1

    ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര
    ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ
    ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
    യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ

  • mujinedmujined December 2011 +1 -1

    കാന്തന്‍ കനിഞ്ഞു പറയുന്നൊരു ചാടുവാക്യം
    പൂന്തേന്‍ തൊഴും മൊഴി നിശമ്യ വിദര്‍ഭകന്യാ
    ധ്വാന്തം ത്രപാമയമപാസ്യ നിശേന്ദുനേവ
    സ്വാന്തര്‍മ്മുദാ പുരവരേ സഹ തേന രേമേ

    കവി : ഉണ്ണായി വാര്യര്‍
    കൃതി : നളചരിതം ആട്ടക്കഥ (രണ്ടാം ദിവസം)
    വൃത്തം : വസന്തതിലകം

  • aparichithanaparichithan December 2011 +1 -1

    മുജീബേ,
    അത് കവിതയല്ല എന്നല്ല ഞാന്‍ പറഞ്ഞത്.
    അക്ഷരം മാറിപ്പോയി എന്നാണ്.
    മൂന്നാമത്തെ വരിയുടെ ആദ്യാക്ഷരം കൊണ്ടാണ്
    അടുത്തയാല്‍ തുടങ്ങേണ്ടത്. അതായത് 'ഹ'

    ഇപ്പോള്‍ ചേച്ചി അത് ശരിയാക്കിയിട്ടുണ്ടല്ലോ?

  • mujinedmujined December 2011 +1 -1

    അപരിചിതാ,
    അക്ഷരശ്ലോക സദസില്‍ ആദ്യമായി പങ്കെടുക്കുവാ തെറ്റിച്ചതില്‍ ക്ഷമീ, മൂന്നാമത്തെ വരിയുടെ തുടക്കത്തില്‍ നിന്നാണെന്നറിയില്ലാരുന്നു.

  • mujinedmujined December 2011 +1 -1

    ശ്രീവൈയ്ക്കത്തപ്പനായിട്ടശനമരുളിടുന്നങ്ങുപിന്നേറ്റുമാനൂര്‍-
    ക്കോവില്‍ക്കുള്ളില്‍ക്കളിപ്പൂ സ്ഥിതിലയനടനം താണ്ഡവം ദേവ, ശംഭോ!
    ഏവം വെവ്വേറിടത്തില്‍പ്പലഗുണമതിലോരോന്നുകാട്ടുന്നുവെന്നാല്‍
    കാവാലിക്കുന്നിലെത്ത്വദ്ധനരഹിതഗുണം താപസം ഭൈഷജം വാ?

  • aparichithanaparichithan December 2011 +1 -1

    ഏതെല്ലം വിട്ടാലും വീഴാതെ നോക്കണം
    സോദരത്യകമാം പാതകത്തിൽ
    വാസുകി നീർക്കോലിയാകുമെന്നോർക്കുന്നു
    വാസവൻ, ഭോഷനോ കുണ്ഡലീശൻ ?

  • mujinedmujined December 2011 +1 -1

    വാണീലാ വരവര്‍ണ്ണിനീമണികള്‍ തന്‍ വാര്‍കുന്തളത്തില്‍ സുഖം,
    വീണീലാ വിധിപോലെ ചെന്നു ഭഗവത്പാദാരവിന്ദങ്ങളില്‍,
    ക്ഷോണീധൂസരധൂളി പറ്റിയൊളിയും മങ്ങിക്കിടക്കുന്നതി-
    ന്നാണീ ശ്രേഷ്ഠകുലേ ജനിച്ചതു ഭവാനെന്നോ നറും പുഷ്പമേ?

  • aparichithanaparichithan December 2011 +1 -1

    ക്ഷണപരിഭവത്താൽ ഗുണമണികൾമേൽ നിൻ
    പ്രണയമൊരുലേശം കുറയരുതു നെഞ്ചേ,
    ഗുണനിരയൊടൊപ്പം മനുജനൊരുനാളും
    തുണയരുളിടാ കേൾ സുരനിരകൾപോലും.

  • mujinedmujined December 2011 +1 -1

    ഗണിക്കുമായുസ്സു സുദീര്‍ഘമെന്നു താന്‍
    ഗ്രഹങ്ങള്‍ നോക്കിഗ്ഗണകന്‍, ഭിഷഗ്വരന്‍
    മരുന്നിനാല്‍ നീട്ടിടു, മൊറ്റ മാത്രയില്‍
    ഹരിച്ചിടുന്നൂ വിധി രണ്ടുപേരെയും.

  • aparichithanaparichithan December 2011 +1 -1

    മുറിക്കകത്തായിതു! ഹാ! പ്രകാശമേ,
    കരത്തിൽ വാ, കേറുക പുസ്തകങ്ങളിൽ,
    ഉറക്കറയ്ക്കുള്ള കെടാവിളക്കുപോ-
    ലിരിക്ക വന്നീയണിമേശമേലുമേ.

  • mujinedmujined December 2011 +1 -1

    ഊണിന്നാസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കല്‍പോലുമില്ലാതെയായ്‌
    വേണുന്നോരോടൊരാഭിമുഖ്യമൊരുനേരം നാസ്തി നക്തം ദിവം,
    കാണും പോന്നു പുറത്തുനിന്നു കരയും ഭൈമീ - നളന്നന്തികേ
    താനും പുഷ്കരനും തദീയ വൃഷവും നാലാമതില്ലാരുമേ

  • srjenishsrjenish December 2011 +1 -1

    കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ-
    ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍.
    രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
    തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍,

  • ponnilavponnilav December 2011 +1 -1

    രുദ്രാക്ഷവും രജതകാന്തികലര്‍ന്ന നീറും
    ഭദ്രം ധരിച്ചു ഭവദാലയപാര്‍ശ്വമാര്‍ന്നു
    ചിദ്രൂപ നിന്‍ ചരണസേവയിലെന്നു നിന്നു
    നിദ്രാദിയും നിശി മറന്നു ശയിക്കുമീ ഞാന്‍?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion